Wednesday, December 31, 2008

ഹസീന


സഖി
ഹസീന
ഖല്‍ബിലെ കുളിരിന്റെ ഉറവെ,
സ്വപ്നങളിലെ നിറവെ
ദൂതുരയ്ക്കാനെത്തിയ രാജഹംസമെ
വനജ്യോത്സ്‌നകള്‍ നനയ്ക്കാന്‍
വന്ന പ്രിയംവദെ
നിനക്കായ് ഞാന്‍
ആവതെല്ലാം സഹിക്കാം, ത്യജിക്കാം
ആയിരം സംവത്‌സരങള്‍ കാത്തിരിയ്ക്കാം

സഖി
ഹസീന
നമ്മളൊന്നാണ്‌
നീ എന്റെ സ്വതന്ത്രമാണ്‌
ചണമില്ലുകളിലെ ചൈതന്യമാണ്‌
മനസ്സിലെ തുടിപ്പാണ്‌
ബ്രഹ്മപുത്രയുടെ ആഴമാണ്‌
ഹിമവന്റെ ഔന്നത്യമാണ്‌
ടാഗോറിന്റെ കവിതയാണ്‌
സ്വപ്നലോകത്തിലെ രാജ്ഞിയാണ്‌
എന്റെ പിതാവിന്റെ പുത്രിയാണ്‌

സഖി
ഹസീന
നീയിന്ന് കഥയില്‍ നായികയാണ്‌
പടയില്‍ സേനാപതിയാണ്‌
ആഴിമുഖത്തില്‍ അടിയൊഴുക്കാണ്‌
രാവില്‍ ശുക്രതാരയാണ്‌
പാതിരാവില്‍ ധ്രുവ ദീപ്തിയാണ്‌

സഖി
ഹസീന
എന്റെ നാഡീസ്പന്ദനങളില്‍ നീ
കര്‍മ്മങളില്‍ നീ
കവിതകളില്‍ നീ
ദര്‍ശനങളിലും നീ

സഖി
ഹസീന
നീ ഇന്ന് എന്റെ സ്വാതന്ത്രത്തിന്റെ
പര്യായമാണ്‌
നിന്റെ ഇന്നലെകളെ ചികയില്ല ഞാന്‍
നിന്റെ നാളെകളെ ചിന്തിക്കുന്നില്ല ഞാന്‍
22-12-1990

ബി.ഷിഹാബ്

Saturday, December 20, 2008

യുദ്ധം -7


കാലാള്‍
കളിയില്‍ നീ
കാലാളിനെകൊടുത്ത്
കളിയ്ക്കരുത്

ചെറുശ്ശേരിയുടെ രാജാവ്
കളി ജയിച്ചത്
കാലാളിനെ ഉന്തിയാണ്‌

കാലാള്‍ വളര്‍ന്നാല്‍
മന്ത്രിയാകുന്ന കളിയാണിത്
ഷാവേസും,പര്‍വേസും
കാലം വളര്‍ത്തിയ കാലാളുകളാണ്‌

ശത്രുവിന്റെ ആനയോ?
കുതിരയോ ആകാശക്കപ്പലോ?
കാലാളിന്‌ സമാനമാകില്ല

രാജാവിനൊപ്പമുള്ള കാലാള്‍
ഏതു യുദ്ധവും ജയിക്കും

കാലാണിന്‌ സ്ഥാനമാണ്‌ പ്രധാനം.
സ്ഥാനം തെറ്റിയ കാലാള്‍
കണക്കൊക്കെയുംതെറ്റിക്കും.

യുദ്ധം എന്നും നടക്കുന്നത്
കാലാള്‍ മുന്നില്‍ നിന്നാണ്‌.

ഏത് രാജാവിനും,മന്ത്രിക്കും
കാവല്‍ നില്‍ക്കുന്നത് കാലാളാണ്‌.

ഏത് കോട്ടപണിയുന്നതും
പരിപാലിക്കുന്നതും കാലാളാണ്‌.

നാഗസാക്കിയില്‍ ബോംബിട്ട
ആകാശക്കപ്പലിലെ പൈലറ്റും
യുദ്ധം വളര്‍ത്തിയ കാലാളാണ്‌.

യുദ്ധത്തില്‍ വളര്‍ന്നു വലുതായ കാലാള്‍
മന്ത്രിയേക്കാള്‍ രാജാവിനെ തുണയ്ക്കും.

ഒരു കളിയിലും നീ
കാലാളിനെകൊടുത്ത്
കളിയ്ക്കരുത്.


ബി.ഷിഹാബ്







Tuesday, December 16, 2008

പ്രകൃതിയില്‍

കതിരില്‍
പതിരുണ്ട്‌
കടലില്‍
കരയുണ്ട്‌
പൂന്തിങ്കളില്‍
കളങ്കമുണ്ട്‌
കളകളാരവങളില്‍
തേങലുണ്ട്‌
ഇവിടെയെല്ലാം തികഞു
നിറഞപ്രകൃതിയില്‍
എല്ലാം തികഞതൊന്നുമില്ല

ബി.ഷിഹാബ്

Saturday, December 6, 2008

എന്റെ ശാകുന്തളം


ദുഷ്യന്തന്‍ ചോദിച്ചു.
ശകുന്തളെ,
എന്റെ
മുദ്രമോതിരമെവിടെ?
ആര്യപുത്രാ-
വ്യാഘ്രത്തിന്റെ പല്ലെണ്ണുന്ന-
കണ്വാശ്രമ ബാലനെ കണ്ടില്ലെ?
അങു നല്‍കിയ-
ഒരടയാളവും
കാലം, തിരിച്ചെടുത്തിട്ടില്ല!
ശകുന്തള വീണ്ടും പറഞു
മാലിനിയുടെ കണ്ണാടിക്കവിളില്‍,
പ്രതിബിംബിച്ച നമ്മുടെ ബന്ധം
മാന്‍പേടകള്‍ ഇമവെട്ടാതെ-
നോക്കി നിന്നതാണ്.
ഋഷിമാര്‍ ദിവ്യദൃഷ്ടിയില്‍ ദര്‍ശിച്ചതാണ്.
അനസൂയയും,
പ്രിയംവദയും
മനസ്സില്‍ സൂക്ഷിച്ചതാണ്.
ശകുന്തള ഇതും കൂടി പറഞു
ആര്യപുത്രാ
അങയ്ക്ക് മറന്നുവെങ്കിലും
ഇക്കഥ നാട്ടില്‍ പാട്ടാണ്.
ശാകുന്തളം കഥയറിയാത്ത-
മാലോകരിന്നില്ല-
ഇന്നലെ ഉണ്ടായിരുന്നില്ല-
നാളെ
ഉണ്ടാവുകയുമില്ല.

ബി.ഷിഹാബ്




Monday, December 1, 2008

യുദ്ധം -6


പൂക്കളെ പറ്റി വര്‍ണ്ണിക്കലും

മരണത്തെ പറ്റി വ്യസനിക്കലുമല്ല കവിത

സുന്ദരിയുടെ മേനിവര്‍ണ്ണിച്ചാലുമതുകവിതയാകില്ല

സാമൂഹ്യ പ്രശ്നങള്‍ക്കുള്ള

രാഷ്ട്രീയ പരിഹാരമാണ്‌ കവിത

രാഷ്ട്രീയ ശത്രുവിന്‌ നേരെ

പ്രയോഗിക്കാവുന്ന ദിവ്യാസ്ത്രമാണിത്

വ്യാസനെന്നും ഹസ്തിനപുരിയില്‍ വന്നത്‌

അന്ധനെ ശാസിക്കാനായിരുന്നു

പാണ്‌ഡുപുത്രന്‍മാര്‍ക്ക് ഹിതോപദേശം

കൊടുക്കാനുമായിരുന്നു

ധര്‍മ്മത്തിന്റെ രാഷ്ട്രീയ വിജയത്തിന്

കരുക്കള്‍ നീക്കുവാനായിരുന്നു

രാമായണവും, മഹാഭാരതവും നിറയെ

രാഷ്ട്രീയമായിരുന്നു

കാലത്തെ ജയിച്ച രചനകള്‍

രാഷ്ട്രീയത്തെക്കുറിച്ചുള്ളതാണ്

യുദ്ധം കൊടും രാഷ്ട്രീയമാണ്

ബി.ഷിഹാബ്