Thursday, September 29, 2011

കാക്കയുടെ വീട്


കാക്കയൊരു വീട് വയ്ക്കാന്‍
മുന്നിലൊരുവഴിയും തെളിയാതെ മിഴിച്ചിരുന്നു
പാവം തളര്‍ന്നിരുന്നു!

ഉയരത്തിലൊരുമരമന്വേഷിച്ചു നടന്നു.
തറയില്‍ പറന്നിരുന്നു കരഞു.

പശുവിന്റെ മുതുകിലും
മണ്‍കലത്തിന്റെ വക്കിലും
മാറിമാറിയിരുന്നു വലഞു.

ഫലവൃക്ഷങളന്വേഷിച്ചു നടന്നു
പലവട്ടം പറന്നു തളര്‍ന്നു

ചുള്ളിക്കമ്പുകള്‍, കമ്പിതുണ്ടുകള്‍
ചകിരിതോലുകള്‍
ഒക്കെ തേടിനടന്നു
നിരാശയില്‍ വീണു.

മരമന്വേഷിച്ചുനടന്നവസാനം
കറണ്ടു തൂണില്‍ കയറിയിരുന്നു.

ചുള്ളിയെടുക്കാന്‍ കൊത്തിയ മണലില്‍
വെള്ളിപോയൊരു ചുണ്ടും കൊണ്ട് പറക്കെ
ചിന്തിച്ചേ പോയ് പാവം കാക്ക
ഇനിയെങനെ തിന്നും
പൊള്ളിയ ചുണ്ടാല്‍



ബി.ഷിഹാബ്

Tuesday, September 6, 2011

ദുരഭിമാനഹത്യ

പെങള്‍ ചെറുവിരല്‍ പിടിച്ചു, തൂങി നടന്നവള്‍
ചെറുചെറു പരിഭവങള്‍
ചെറുതിലെ പങ്കുവച്ചവള്‍
നിന്റെ ബലിഷ്ഠമാം കൈയ്യുകളില്‍
സുരക്ഷിതയായിരിക്കേണ്ടവള്‍,

പെങളെ കൊന്ന നരാധമാ,
പെങള്‍ക്ക് മേലെയൊരഭിമാനമോ?
പെങള്‍ തന്നെയല്ലെ വലിയയഭിമാനം?

പുരോഗതിയുടെ നാള്‍വഴികളില്‍
കല്ലായും, മുള്ളായും, കരിനാഗമായും
കിടക്കുന്ന ജാതി
നിനക്കെങനെയഭിമാനമായ്?

ഇതുഭ്രാന്താലയം കേരളത്തില്‍ വന്നന്നു
നരേന്ദ്രനോര്‍മ്മിപ്പിച്ചതോര്‍മ്മയില്ലെ?

ലോകാന്തരപംക്തികളില്‍
ഭാരതമുയിര്‍ത്തെഴുന്നേല്‍ക്കുമീ നാളില്‍
ലോകം മഹാവിസ്ഫോടനത്തിന്റെ
പൊരുളറിയാന്‍ പണിപ്പെടുമീവേളയില്‍

ശിവഗിരികുന്നില്‍ കേട്ട് ഗര്‍ജ്ജനം
പ്രതിധ്വനിക്കുന്ന നാട്ടില്‍
ഇനിയും ജാതിയൊ?

താഴുക ശിരസ്സേ!
ലജ്ജിക്കുക മനസ്സേ!!


ബി.ഷിഹാബ്