Wednesday, April 20, 2011

കൊറ്റികള്‍ പാറി വരുന്നു

സ്ലംഡോഗ് മില്ല്യന്‍സിന്റെ
നെടുവിശ്വാസങള്‍ക്ക് നടുവില്‍
നാലായിരം കോടിയുടെ രമ്യഹര്‍മ്യം പടിഞാറ്
ഉടഞുപോയത് മുഗള്‍ സാമ്രാട്ടിന്റെ അഹങ്കാര ഗോപുരം.

നിരക്ഷരകോടികള്‍ക്കിടയിലെ മഹാശൂന്യതയില്‍
മനുഷ്യനെ കൊല്ലുന്നത്‌ വിപ്ലവമെന്ന്
നവ വിപ്ലവകാരികള്‍ കിഴക്ക്
തടവിലോ യഥാര്‍ഥ വിപ്ലവം.

ആത്മീയതയില്‍ ചോരചാലുകള്‍ കീറി
തീവ്രവാദികള്‍ വടക്ക്
മരുപച്ചപോലെ സമാധാനം.

ആത്മഹത്യാമുനമ്പില്‍ കര്‍ഷക കോടികള്‍
വിരുദ്ധ ധ്രുവങള്‍ പോലെ
വികര്‍ഷിക്കാന്‍ നില്‍ക്കുന്ന
രായലസീമയും, തെലുങ്കാനയും തെക്ക്
വിദൂര സ്വപ്നമായ് ഐക്യം.

അന്തര്‍ നേത്രങളില്‍ ഇരുട്ടു പടരുമ്പോള്‍
വിളവെടുക്കുന്നത് ചെകുത്താനെങ്കിലും
ഇന്ത്യേ നിന്റെ
തൊണ്ടയില്‍ കുരുങിയ മീന്‍ മുള്ളുകള്‍
കൊത്തിപെറുക്കുവാന്‍
വെള്ളകൊറ്റികള്‍ പാറിവരുന്നത് കണ്ടുവോ?



ബി.ഷിഹാബ്