Saturday, December 26, 2009

ബസ്സില്‍

കുഞിനെ കൊണ്ടൊരാളോ
ഗര്‍ഭിണിയൊ കയറിയാല്‍
ഊതിപ്പെരുക്കിയ മലയാളിയുടെ മാന്യത
ഒരു തമിഴന്‍
വലിച്ചുകീറിയെന്നിരിക്കും


ബി.ഷിഹാബ്

Wednesday, November 25, 2009

യുദ്ധം-11

ഇരിക്കുന്ന കൊമ്പ് മുറിയുന്നു

ഇരുട്ടിന്റെ ശക്തികള്‍
ഇടിവെട്ടി പെയ്തീ
ഗോളത്തെയാകെ വിഴുങുമോ?
ഓസോണ്‍ കുടപൊത്തിയവള്‍ ഉരുകിയൊലിക്കുമോ?
ഭൂമിയെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു.
ആര്‍ത്തിയുടെ നീരാളിപ്പിടിത്തം
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു!
ആര്‍ത്തി പകര്‍ന്ന അന്ധത
അതിരുകള്‍ കടന്നു പാഞു പോകുന്നു!
വാദപ്രതിവാദങളില്‍
അന്യായം, ന്യായമാകുന്നു.
വാദി പ്രതിയാകുന്നു!
കടലില്‍ താഴ്ന്നു പോകുമെന്ന് ഭയക്കുന്നവര്‍
കടലില്‍ തന്നെ ചെന്നിരിക്കുന്നു.
വഴിതെറ്റി നടക്കുന്ന ഭരണകൂടങള്‍
വിദ്വേഷം വാരി വിതയ്ക്കുന്നു.
വിനാശകൊടുങ്കാറ്റ് കൊയ്തു കൂട്ടുന്നു.
സാധുവാം ഭൂമിപ്പെണ്ണ്
പുതിയ പനി പിടിച്ച് വിറയ്ക്കുന്നു.
ഭിഷ്വഗ്വരന്മാര്‍ ഉച്ചകോടികള്‍ കൂടി
പ്രതിവിധി നൂറ് നാവില്‍ സംസാരിച്ചു.
മരുന്നൊരു തുള്ളിയും കിട്ടാതെ
മരിക്കാന്‍ തന്നെ കിടക്കുന്നു രോഗി.
ആസന്ന മരണഭീതിയില്‍, ഭൂമിപ്പെണ്ണ് കേഴുമ്പോഴും
ആര്‍ത്തിഭൂതം മാനം മുട്ടി;നിറഞു കിടക്കുന്നു
തിരിച്ചാര് കുടത്തില്‍ കയറ്റും ഭൂതത്തെ
തരിച്ചു നില്ക്കുന്നു മാലോകര്‍
ഇരുട്ടിന്റെ ശക്തികള്‍ ഇടിവെട്ടി പെയ്തീ
ഗോളത്തെയാകെ വിഴുങുമോ?
ആശങ്കയിലാണ് ലോകം!
ഇരിക്കുന്ന കൊമ്പല്ലെ മുറിയുന്നത്


ബി.ഷിഹാബ്

Friday, November 20, 2009

ദൈവം

സങ്കല്പങളുടെ
അപ്പുറത്ത്
നില്ക്കുന്നവന്‍
നിന്റെ
ഒരു സങ്കല്പത്തിലും
ഒതുങാത്തവന്‍


ബി.ഷിഹാബ്

Friday, November 6, 2009

ആമയും മുയലും



സഹോദരാ,
ഒരോട്ടപന്തയത്തിലും
മുയലെന്നറിയപ്പെടുന്ന ഓട്ടക്കാരന്‍
ജയിച്ചിട്ടില്ല.
സൂത്രശാലിയും
വിവേകിയും
ഭാഗ്യശാലിയും
ഉറക്കത്തിലുമുണര്‍ന്നിരിക്കുന്നവനുമായ
ആമയ്ക്കു തന്നെയാണെന്നും വിജയം


ബി.ഷിഹാബ്

Friday, August 28, 2009

കൂനിപ്പൊടി


കൂനിപ്പൊടി
കൊച്ചു മത്സ്യം
അശക്തന്‍, നിരുപദ്രവകാരി.
കൂനിപ്പൊടി കൂട്ടമൊ
നിന്റെ കണക്കും
കപ്പലും മറിച്ചെന്നിരിക്കും.


ബി.ഷിഹാബ്

Thursday, July 23, 2009

യുദ്ധം-10

വേദിയും വേഷവും മാറും

തിരശ്ശീല വീഴാത്ത നാടകം

വിജയത്തിലും പരാജയം ചുവയ്ക്കും

ലക്ഷ്യങള്‍ നേടാത്ത സാഹസം



ബി.ഷിഹാബ്

Friday, July 17, 2009

സ്വപ്നങള്‍


ഒരു കൊച്ചു കൂര

ഒരു കൊച്ചു ജോലി

ഒരു കൊച്ചു കുടുംബം

എനിക്കുള്ളതെല്ലാം

കൊച്ചു കൊച്ചു സ്വപ്നങളാണെങ്കിലും

വിപ്ലവകാലത്തെക്കുറിച്ചുള്ള എന്റെ സ്വപ്നങള്‍

ആകാശത്തോളം വലുതാണ്



ബി.ഷിഹാബ്

Tuesday, June 9, 2009

യുദ്ധം-9

ഇവിടെ ചില നിയമങള്‍ പാലിക്കേണ്ടതുണ്ട്‌
ഇത് യുദ്ധമാണ്
ഇവിടെ ചില നിയമങള്‍ പാലിക്കേണ്ടതുണ്ട്‌
അല്ലെങ്കില്‍
ചരിത്രത്തില്‍ നിങള്‍ കുറ്റക്കാരനാകും
നിരായുധനായ
സൊറാബിന്റെ മാറ്‌ പിളര്‍ന്ന-
റൊസ്തത്തെപോലെ-
നിങള്‍ വില്ലനാകും.
അഭിമന്യുവെ
വധിക്കാന്‍ കൂട്ടുനിന്ന
ആചാര്യനെപോലെ-
നിങള്‍ അപഹാസ്യനാകും.
സമന്മാരോട് മാത്രമെ യുദ്ധമുണ്ടായിരുന്നുള്ളു.
കുട്ടികളെയും
വൃദ്ധരെയും - എന്നും
യുദ്ധത്തില്‍ നിന്നൊഴിവാക്കുമായിരുന്നു
ആതുരാലയങള്‍ക്കും-
ജനപഥങള്‍ക്കും നേരെ-
ആരും ആക്രമണം
നടത്തിയിരുന്നില്ല.
നിയമങള്‍ പാലിക്കപ്പെടാനുള്ളതാണ്
കരുത്തന്‌ മാത്രമെ അതിനു കഴിയൂ.


ബി.ഷിഹാബ്

Tuesday, April 28, 2009

ഇസ്താംബൂള്‍

ഓര്‍ഹന്റെ
സ്വപ്നസദൃശവും, സ്ഫടികസമാനവുമായ പ്രതിഭയില്‍
ആയിരമിതളുകളുള്ള ചുവന്ന സൂനം പോലെ ഇസ്താംബൂള്‍

ഇവിടെയോരോമണല്‍ത്തരിയിലും
പരമകാരുണികനും, കരുണാവാരിധിയുമായ
അല്ലാഹുവിന്റെ കൃപാകടാക്ഷം കൊണ്ട കാരുണ്യ വര്‍ഷം

മുത്തുനബിയ്ക്കു മാലാഖമാരില്‍ മുമ്പന്‍ ജിബ്‌രീല്‍
കൈമാറിയ ദിവ്യസന്ദേശങളുടെ അലയൊലികള്‍
ഇസ്താംബൂളിലെ ഓരോ തിരയുമേറ്റു പാടുന്ന
സുല്‍ത്താന്‍ സുലൈമാന്റെ സുവര്‍ണ്ണകാലത്തിന്റെ ശേഷിപ്പുകള്‍

സ്വന്തമാവശ്യങള്‍ക്ക് ഖജനാവില്‍ നിന്നും
കാശെടുക്കാത്ത സുല്‍ത്താന്‍മാര്‍

പിശാചിന്റെ പ്രലോഭനങളില്‍ വഴങാതെ
ഓട്ടോമന്‍സാമ്രാജ്യത്തിന്റെ തലയെടുപ്പ്

ആരെയും മയക്കുന്ന ഹുറികളാല്‍ നിറയുമ്പോഴും
മലക്കുകളുടെയും, ജിന്നുകളുടെയും അദൃശ്യ സാന്നിദ്ധ്യം

ഇസ്ലാമിന്റെ ആയിരം വര്‍ഷങളാഘോഷിക്കുന്ന ആഗ്ര
സുല്‍ത്താന്‍ അക്ബറിന്റെ മഹത്വം
കൌതുകത്തോടെ നോക്കികാണുന്ന ഇസ്താംബുള്‍

ഇസ്താംബൂള്‍ ഇന്നും സമ്പന്നയാണ്
ഓര്‍ഹന്റെ ഉണ്മയാല്‍

എന്നും പടയോട്ടങള്‍ക്ക് കാതോര്‍ത്ത് കിടന്ന ഇസ്താംബൂള്‍
ചിത്രപ്പണികള്‍ ചെയ്തു, ചായം പൂശി
വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഇസ്താംബുള്‍
യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചോര്‍ത്തു
വിലപിക്കുന്നവരെ കൊണ്ടുള്ള സാമീപ്യം മഹത്തരമാണ്

ഇസ്താംബൂള്‍ നീ ധന്യയാണ്
നീ യൂറോപ്പിന്റെ രോഗിയല്ല
ലോകത്തിന്റെ ശക്തിയാണ്


ബി.ഷിഹാബ്

Tuesday, March 3, 2009

യുദ്ധം-8



യുദ്ധം

എന്നും എവിടെയുമുണ്ടായിരുന്നു

മനുജനെവിടെയുണ്ടോ

അവിടെ യുദ്ധവുമുണ്ടായിരുന്നു.

കയ്യും കാലും കൊണ്ട്

കല്ലും കവണയും കൊണ്ട്

വാളും പരിചയും കൊണ്ട്

മനുജനേറ്റു മുട്ടികൊണ്ടേയിരുന്നു.

എങനെ ജയിക്കാമെന്ന്

എപ്പോഴും തല പുകച്ചു കൊണ്ടേയിരുന്നു.

നൂതന യുദ്ധരീതികള്‍

സ്വായത്തമാക്കികൊണ്ടേയിരുന്നു.

യുദ്ധം മനുഷ്യനൊപ്പമുണ്ടായിരുന്നു.

യുദ്ധം മനുജന്റെ കൂടപ്പിറപ്പാണ്

യുദ്ധമതുകൊണ്ടാണ്

ബി.ഷിഹാബ്

Thursday, February 5, 2009

മാന്ചോട്ടില്‍


മാമ്പഴം കണ്ണില്‍പ്പെട്ട കാക്ക
കൊതി കൊണ്ട മനസ്സുമായ്
മാവിന്‍ ചില്ലയില്‍ പറന്നിരുന്നു!

ചില്ലയൊന്നിളകവെ, പൊടുന്നാനെ
മാമ്പഴം ഞെട്ടറ്റു തറയില്‍ വീണു!

കണക്കു തെറ്റിയ കാക്ക
മരക്കൊമ്പില്‍ മിഴിച്ചിരുന്നു!

അങേകൊമ്പിലണ്ണാറക്കണ്ണന്‍
തളര്‍ന്നിരുന്നു!

“കണ്ടു നിന്നൊരു”ബാലന്‍
മാന്ചോട്ടില്‍ തുള്ളിച്ചാടി.
ബി.ഷിഹാബ്



Friday, January 16, 2009

കാക്കയും നരനും



കാള പെറ്റെന്ന് കേട്ടാല്‍

കയറെടുക്കുന്നവരല്ല കാക്കകള്‍

പാത്തും പതുങിയും മാത്രമേ

അവ ഒരോ ചുവടും മുന്നോട്ട് വയ്‌ക്കു

വളരെ അവധാനതയോടെ

പെരുമാറുന്ന കാക്കള്‍

അവരിലൊരാള്‍ക്കാപത്ത് പറ്റിയാല്‍മാത്രം

കൂട്ടം കൂടുകയും

നിലവിളിക്കുകയും

നിലവിടുകയും ചെയ്യു

നിരത്തില്‍

സഹജീവികള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍

കാണാതെ ഒഴിഞു പോകുന്ന നരന്‍

കാക്കയെ കണ്ടു പഠിക്കണം


ബി.ഷിഹാബ്

Tuesday, January 6, 2009

സ്വതന്ത്ര;സുരക്ഷിത


രാജാവ്,പിതാവ്,മാതാവ്,മാതുലന്‍,സഹോദരന്‍
ഭര്‍ത്താവ്,പുത്രനും
കണ്ണിലെ കൃഷ്ണമണി പോലെ നിന്നെ കാക്കുന്നുവല്ലോ
ഇവരുടെ കൈകളിലെന്നും നീ സുരക്ഷിത
ഇവര്‍ തീര്‍ക്കുന്ന പ്രേമസാഗരതീരങളില്‍ നീയെന്നും സ്വതന്ത്ര
കൈവളര്‍ന്നോ? കാല്‍ വളര്‍ന്നോ?
മാതാപിതാക്കള്‍ സാകൂതം കാത്തിരിക്കുന്നു
ഉറുമ്പരിച്ചോ? പേനരിച്ചോ?
ഉല്‍കണ്ഠയാണേവര്‍ക്കുമെന്നും നിന്നെയോര്‍ത്ത്
ഉള്ളതില്‍ മുന്തിയ സമ്പാദ്യങളൊക്കെതന്നാണല്ലോ?
നിന്നെയൊരുത്തനോട്‌ പറഞു വിടുക
നിന്റെ കണ്ണീരു കണ്ടാ-
ലിവരിലാര്‍ പൊറുക്കും
നിന്നെ കെട്ടിച്ചയയ്ക്കാതെ
യിവിടെയൊരു സോദരനും
ജീവിതം തുടങിയിട്ടില്ലല്ലോ
മോളുടെ കാര്യമാണെപ്പോഴും മാതുലന്‍ വന്നു
മാതാവിനോട് തിരക്കുക
ഭര്‍ത്താവിന്റെ സ്നേഹ സാഗരതീരങളില്‍ നീ
പാതി മെയ്യാണ്
അവനുണ്ടെങ്കിലും നിന്നെ ഊട്ടുന്നു
അവനടുത്തില്ലെങ്കിലും നിന്നെ ഉടുപ്പിക്കുന്നു
പുത്രനെപ്പോഴുമമ്മയെപ്പറ്റി ആധിയാണ്
അമ്മയെ കാണാന്‍ മാത്രമാണവന്‍
സമയം കിട്ടുമ്പോഴൊക്കെ ഓടി വരിക
കോടിയും പുകയിലക്കെട്ടും കയ്യിലുണ്ടാകുമല്ലോ?
നിന്റെ മുന്നിലൊരു ലക്ഷ്മണരേഖയും
വിഘാതമായ് കിടന്നിട്ടില്ലിന്നേ വരെ
കാലുപിടിച്ചപേക്ഷിച്ചിട്ടേയുള്ളു ലക്ഷ്മണന്‍
ഒരു മുറികച്ച കൊണ്ട്‌
തസ്കരന്‍മാരെ നേരിട്ടവളാണ് നീ
ആയിരത്തൊന്ന് രാവുകള്‍ ഭരണത്തെ
മയക്കികിടത്തിയവളാണ്‌ നീ
നിന്റെ തീരുമാനങള്‍ക്കു മുന്നില്‍
ഏഴാം കപ്പല്‍പ്പടപോലും തിരിച്ചു പോയിട്ടുണ്ട്
നീയെന്നും കരുത്തയാണ്
നീയെന്നും സുരക്ഷിത
നീയെന്നും സ്വതന്ത്ര


ബി.ഷിഹാബ്

Wednesday, December 31, 2008

ഹസീന


സഖി
ഹസീന
ഖല്‍ബിലെ കുളിരിന്റെ ഉറവെ,
സ്വപ്നങളിലെ നിറവെ
ദൂതുരയ്ക്കാനെത്തിയ രാജഹംസമെ
വനജ്യോത്സ്‌നകള്‍ നനയ്ക്കാന്‍
വന്ന പ്രിയംവദെ
നിനക്കായ് ഞാന്‍
ആവതെല്ലാം സഹിക്കാം, ത്യജിക്കാം
ആയിരം സംവത്‌സരങള്‍ കാത്തിരിയ്ക്കാം

സഖി
ഹസീന
നമ്മളൊന്നാണ്‌
നീ എന്റെ സ്വതന്ത്രമാണ്‌
ചണമില്ലുകളിലെ ചൈതന്യമാണ്‌
മനസ്സിലെ തുടിപ്പാണ്‌
ബ്രഹ്മപുത്രയുടെ ആഴമാണ്‌
ഹിമവന്റെ ഔന്നത്യമാണ്‌
ടാഗോറിന്റെ കവിതയാണ്‌
സ്വപ്നലോകത്തിലെ രാജ്ഞിയാണ്‌
എന്റെ പിതാവിന്റെ പുത്രിയാണ്‌

സഖി
ഹസീന
നീയിന്ന് കഥയില്‍ നായികയാണ്‌
പടയില്‍ സേനാപതിയാണ്‌
ആഴിമുഖത്തില്‍ അടിയൊഴുക്കാണ്‌
രാവില്‍ ശുക്രതാരയാണ്‌
പാതിരാവില്‍ ധ്രുവ ദീപ്തിയാണ്‌

സഖി
ഹസീന
എന്റെ നാഡീസ്പന്ദനങളില്‍ നീ
കര്‍മ്മങളില്‍ നീ
കവിതകളില്‍ നീ
ദര്‍ശനങളിലും നീ

സഖി
ഹസീന
നീ ഇന്ന് എന്റെ സ്വാതന്ത്രത്തിന്റെ
പര്യായമാണ്‌
നിന്റെ ഇന്നലെകളെ ചികയില്ല ഞാന്‍
നിന്റെ നാളെകളെ ചിന്തിക്കുന്നില്ല ഞാന്‍
22-12-1990

ബി.ഷിഹാബ്

Saturday, December 20, 2008

യുദ്ധം -7


കാലാള്‍
കളിയില്‍ നീ
കാലാളിനെകൊടുത്ത്
കളിയ്ക്കരുത്

ചെറുശ്ശേരിയുടെ രാജാവ്
കളി ജയിച്ചത്
കാലാളിനെ ഉന്തിയാണ്‌

കാലാള്‍ വളര്‍ന്നാല്‍
മന്ത്രിയാകുന്ന കളിയാണിത്
ഷാവേസും,പര്‍വേസും
കാലം വളര്‍ത്തിയ കാലാളുകളാണ്‌

ശത്രുവിന്റെ ആനയോ?
കുതിരയോ ആകാശക്കപ്പലോ?
കാലാളിന്‌ സമാനമാകില്ല

രാജാവിനൊപ്പമുള്ള കാലാള്‍
ഏതു യുദ്ധവും ജയിക്കും

കാലാണിന്‌ സ്ഥാനമാണ്‌ പ്രധാനം.
സ്ഥാനം തെറ്റിയ കാലാള്‍
കണക്കൊക്കെയുംതെറ്റിക്കും.

യുദ്ധം എന്നും നടക്കുന്നത്
കാലാള്‍ മുന്നില്‍ നിന്നാണ്‌.

ഏത് രാജാവിനും,മന്ത്രിക്കും
കാവല്‍ നില്‍ക്കുന്നത് കാലാളാണ്‌.

ഏത് കോട്ടപണിയുന്നതും
പരിപാലിക്കുന്നതും കാലാളാണ്‌.

നാഗസാക്കിയില്‍ ബോംബിട്ട
ആകാശക്കപ്പലിലെ പൈലറ്റും
യുദ്ധം വളര്‍ത്തിയ കാലാളാണ്‌.

യുദ്ധത്തില്‍ വളര്‍ന്നു വലുതായ കാലാള്‍
മന്ത്രിയേക്കാള്‍ രാജാവിനെ തുണയ്ക്കും.

ഒരു കളിയിലും നീ
കാലാളിനെകൊടുത്ത്
കളിയ്ക്കരുത്.


ബി.ഷിഹാബ്







Tuesday, December 16, 2008

പ്രകൃതിയില്‍

കതിരില്‍
പതിരുണ്ട്‌
കടലില്‍
കരയുണ്ട്‌
പൂന്തിങ്കളില്‍
കളങ്കമുണ്ട്‌
കളകളാരവങളില്‍
തേങലുണ്ട്‌
ഇവിടെയെല്ലാം തികഞു
നിറഞപ്രകൃതിയില്‍
എല്ലാം തികഞതൊന്നുമില്ല

ബി.ഷിഹാബ്

Saturday, December 6, 2008

എന്റെ ശാകുന്തളം


ദുഷ്യന്തന്‍ ചോദിച്ചു.
ശകുന്തളെ,
എന്റെ
മുദ്രമോതിരമെവിടെ?
ആര്യപുത്രാ-
വ്യാഘ്രത്തിന്റെ പല്ലെണ്ണുന്ന-
കണ്വാശ്രമ ബാലനെ കണ്ടില്ലെ?
അങു നല്‍കിയ-
ഒരടയാളവും
കാലം, തിരിച്ചെടുത്തിട്ടില്ല!
ശകുന്തള വീണ്ടും പറഞു
മാലിനിയുടെ കണ്ണാടിക്കവിളില്‍,
പ്രതിബിംബിച്ച നമ്മുടെ ബന്ധം
മാന്‍പേടകള്‍ ഇമവെട്ടാതെ-
നോക്കി നിന്നതാണ്.
ഋഷിമാര്‍ ദിവ്യദൃഷ്ടിയില്‍ ദര്‍ശിച്ചതാണ്.
അനസൂയയും,
പ്രിയംവദയും
മനസ്സില്‍ സൂക്ഷിച്ചതാണ്.
ശകുന്തള ഇതും കൂടി പറഞു
ആര്യപുത്രാ
അങയ്ക്ക് മറന്നുവെങ്കിലും
ഇക്കഥ നാട്ടില്‍ പാട്ടാണ്.
ശാകുന്തളം കഥയറിയാത്ത-
മാലോകരിന്നില്ല-
ഇന്നലെ ഉണ്ടായിരുന്നില്ല-
നാളെ
ഉണ്ടാവുകയുമില്ല.

ബി.ഷിഹാബ്




Monday, December 1, 2008

യുദ്ധം -6


പൂക്കളെ പറ്റി വര്‍ണ്ണിക്കലും

മരണത്തെ പറ്റി വ്യസനിക്കലുമല്ല കവിത

സുന്ദരിയുടെ മേനിവര്‍ണ്ണിച്ചാലുമതുകവിതയാകില്ല

സാമൂഹ്യ പ്രശ്നങള്‍ക്കുള്ള

രാഷ്ട്രീയ പരിഹാരമാണ്‌ കവിത

രാഷ്ട്രീയ ശത്രുവിന്‌ നേരെ

പ്രയോഗിക്കാവുന്ന ദിവ്യാസ്ത്രമാണിത്

വ്യാസനെന്നും ഹസ്തിനപുരിയില്‍ വന്നത്‌

അന്ധനെ ശാസിക്കാനായിരുന്നു

പാണ്‌ഡുപുത്രന്‍മാര്‍ക്ക് ഹിതോപദേശം

കൊടുക്കാനുമായിരുന്നു

ധര്‍മ്മത്തിന്റെ രാഷ്ട്രീയ വിജയത്തിന്

കരുക്കള്‍ നീക്കുവാനായിരുന്നു

രാമായണവും, മഹാഭാരതവും നിറയെ

രാഷ്ട്രീയമായിരുന്നു

കാലത്തെ ജയിച്ച രചനകള്‍

രാഷ്ട്രീയത്തെക്കുറിച്ചുള്ളതാണ്

യുദ്ധം കൊടും രാഷ്ട്രീയമാണ്

ബി.ഷിഹാബ്

Saturday, November 22, 2008

മാമ്പഴം വേണോ?



ഇതു മാമ്പഴക്കാലം;
എനിക്കുള്ള തുണ്ടു ഭൂമിയിലൊരു-
നാടന്‍ വരിക്കമാവുണ്ട്, ഇപ്പോള്‍
നിറയെ മാങകളുമുണ്ടതില്‍
അണ്ണാന്‍,
വാവല്‍,
മറ്റുകിളികളൊക്കെയും
മാങകൊത്തി പറന്നുപോകുന്നു
എങ്കിലും
അയലത്തെ അഞ്ചാറു വീടുകളില്‍
അഞ്ചാറുവീതം കൊടുത്തയച്ചു.
അമ്മയ്ക്കും, അമ്മാവിയ്ക്കും
കുറച്ചധികവും കൊടുത്തയച്ചു.
ബാക്കി വന്നവ-
അഞ്ചാറുകലങളില്‍
പഴുക്കാന്‍ വച്ചു.
കയറുമ്പോഴൊന്ന്,ഇറങുമ്പോഴൊന്ന്
ഇപ്പോള്‍
വീട്ടിലെക്കുട്ടികള്‍ ബഹുസന്തോഷത്തിലാണ്
കുട്ടികളുടെ കയ്യിലെപ്പോഴും മാമ്പഴം തന്നെ.
ഇന്നെന്റെ വീട്ടിലും മനസ്സിലും
നിറയെ മാമ്പഴം തന്നെ;
ഈ മാമ്പഴം വേണോ? മാമ്പഴം
മധുരമൂറുന്ന മാമ്പഴം.


ബി.ഷിഹാബ്

Saturday, November 15, 2008

ഭാരതം


ഭാരതം
അപരാജിത.

അഹിംസയെ തോളിലേറ്റി നടന്നവള്‍,
പാരിജാതത്തെ പോലെ പരിശുദ്ധയായവള്‍,
ബ്രഹ്മം കൊണ്ട് ക്ഷാത്രത്തെ വെന്നവള്‍,
ഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്തവള്‍,
ബ്രഹ്മ ബലം കൊണ്ടെല്ലാം നേടിയവള്‍,
ഇസ്ലാമിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവള്‍,
ക്രൈസ്തവനെ താലോലിച്ച് വളര്‍ത്തിയവള്‍,
ജൂതനെ കൃഷ്ണമണിപോലെ സൂക്ഷിച്ചവള്‍,
നാനാത്വത്തിലേകത്വം ദര്‍ശിച്ചവള്‍,
സര്‍വ്വജ്ഞപീഠം കയറിയവള്‍,
ഏഷ്യയ്ക്ക് വിളക്കായവള്‍-
ചിക്കാഗോ മതസമ്മേളനത്തെ വിസ്മയിപ്പിച്ചവള്‍,
ലോകമൊരു തറവാടെന്ന്
മുന്നേ, തിരിച്ചറിഞവള്‍,
വൈദേശികനുകം
സ്വന്തം കരുത്തിനാല്‍
കുടഞെറിഞവള്‍
അതിര്‍ത്തികള്‍ ഇല്ലാത്തവള്‍-
അപരാജിത!

ബി.ഷിഹാബ്