Friday, December 17, 2010

യുദ്ധം

മദ്ധ്യസ്ഥനെ കൊണ്ടൊഴിവാക്കാന്‍
കഴിയുന്നതാണോ?


ബി.ഷിഹാബ്

വീഴ്ച

പറന്നു പറന്നിപ്പോള്‍
പണം
മാതൃഭൂമിയ്ക്കു മേലെയും
ഫണം വിരിക്കുന്നു.



ബി.ഷിഹാബ്

ജീവിതം

നല്ലതായ് വരുന്നതൊക്കെയും
നല്ലതു തന്നെയെങ്കിലും
ശുഭാശുഭാന്ത നാടകമല്ലെ ജീവിതം.



ബി.ഷിഹാബ്

ഗാന്ധി


ജീവിതം കൊണ്ട്
സന്ദേശങള്‍ പകര്‍ന്നവന്‍


ബി.ഷിഹാബ്

ദൈവം

സങ്കല്പങള്‍ക്ക് വഴങുന്നവനെങ്കിലും
നിന്റെയൊരു സങ്കല്പത്തിനും വഴങാത്തവന്‍.



ബി.ഷിഹാബ്

ക്രിക്കറ്റ്

ഒരുത്തനിവിടെ ചത്തു പിഴച്ചാല്‍
മനോഹരമായൊരു നൂറ് തികച്ചേയ്ക്കാം.
കളി തന്നെ കയ്യിലെടുത്തേയ്ക്കാം.
കളിക്കളമടക്കി വാണേയ്ക്കാം.


ബി.ഷിഹാബ്

ഭരണകൂടം

ഭരണം
ഒരു ഷഹറാസാദയുടെ
കഥ കേട്ടാല്‍, ആയിരംദിവസത്തേയ്ക്ക്
മയങി പോകാനുള്ളതല്ലെയുള്ളു!

ബി.ഷിഹാബ്

ആട്


നിങള്‍ക്ക്
പട്ടിയും
പിന്നെ പേപ്പട്ടിയുമാക്കി
കഥ കഴിയ്ക്കാവുന്ന
സാധുവാണോ? ഞാന്.


ബി.ഷിഹാബ്

Friday, July 30, 2010

യുദ്ധം ധര്‍മ്മ സംസ്ഥാപനാര്‍ത്ഥമോ?

ധര്‍മ്മയുദ്ധം ജയിച്ച
ധര്‍മ്മപുത്രനോടന്നു
മുതല വന്നു പറഞ കഥയില്‍
ധര്‍മ്മത്തിന്റെ
വിളവെടുപ്പിന്റെ മേനിയുണ്ട്.


ബി.ഷിഹാബ്

Thursday, June 17, 2010

വരരുചി പഞ്ചമിയോട് പറഞ പോലെ

ഇനിയെങ്കിലും മലയാളി മക്കളെ-
പ്പെറ്റു വഴിയിലേയ്ക്കെറിയണം!
പണ്ട് വരരുചി പഞ്ചമിയോട് പറഞ പോലെ
എന്നു കരുതിയാലും തെറ്റില്ല!
വരരുചിയുടെ കുട്ടികളാരും മോശമായല്ലല്ലൊ
വളര്‍ന്നു പന്തലിച്ചത്?
സാക്ഷാല്‍ കണ്ണന്‍ വളര്‍ന്നത്
സ്വന്തം ഗൃഹത്തിലല്ലല്ലൊ?
കൈ വളര്‍ന്നോ? കാലു വളര്‍ന്നോ?
ഉറുമ്പരിയ്ക്കും, പേനരിയ്ക്കുമെന്നതെല്ലാം
ഉത്കണ്ഠയാണ്!
കുട്ടികള്‍ കുറച്ച് മണ്ണ്‌ തിന്ന് വളരട്ടെ
അമൃതിന്റെ ആയിരം ഉറവകള്‍
മണ്ണിലൊളിപ്പിച്ചിരിപ്പുണ്ട്.
മണ്ണിന്‌ ശക്തിയും മധുരവും ചേലും,
സുഗന്ധവുമുണ്ട്.
പറമ്പിലാരോ ഉപേക്ഷിച്ചു പോയ
നിധികള്‍ ഒളിഞു കിടപ്പുണ്ട്.
ചരിത്രവും, സംസ്കാരവും
അവിടെന്നു കിളച്ചു പറക്കാം.
നമ്മുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്തും
രാജപാതകള്‍ നീണ്ടു പോകുന്നുണ്ട്
ആകാശത്തിന്‌ ആഴവും
പരപ്പും നീലിമയുമുണ്ട്.
ആയിരം സൂര്യചന്ദ്രന്‍മാര്‍ രത്നപ്രഭ ചിതറി
തെളിഞു നില്‍പ്പുണ്ട്.
മഴവില്ലുകള്‍ തീര്‍ത്ത മനോഹരചിത്രങളില്‍
പറവകള്‍ നീന്തി തുടിക്കുന്നുണ്ട്.
ബലതന്ത്രവും, രസതന്ത്രവും
കലനവും, ജീവശാസ്ത്രവും
നൂറ് നൂറ് വിഷയങളില്‍
ചിലതുമാത്രമാണ്.
കടലേഴും താണ്ടണ്ടെ? കൊഞ്ചിച്ച്
കൊഞ്ചിച്ച് കുട്ടികളെ കുഴയ്ക്കരുത്.
ഒരു കിളിയേയും ചിറകരിഞ്
പറക്കാന്‍ വിടരുത്.
ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഘോരവനങളില്‍
നമുക്ക് തട്ടുകടയുണ്ടെന്നും
സാമ്പസിയുടെ തീരങളില്‍ പോലും
സങ്കേതങളുണ്ടെന്നും നാം
ഊറ്റം കൊള്ളാറുള്ളതല്ലെ?
നമ്മുടെ മൂക്കിനപ്പുറത്തും
ലോകങളുണ്ട്
അങോട്ടു പോയവര്‍
ആകാശങള്‍ അളന്നെടുക്കട്ടെ?
ശ്രീയേശുവിന്റെയും, മുത്തുനബിയുടെയും
ദിവ്യസന്ദേശങളവിടെയുണ്ട്.
ആദിശങ്കരന്റെ മായാദര്‍ശനമവിടെയുണ്ട്.
മാര്‍ക്സിന്റെയും ബാപ്പുവിന്റെയും
കണ്ടെത്തലുകളവിടെയുണ്ട്.
അവര്‍ കടലേഴും താണ്ടി വരട്ടെ
കടലിന്നക്കരെ മുത്തും പവിഴവുമുണ്ട്.
ഒരു ചെടിയേയും നിങള്‍ ചോലയില്‍
കൊണ്ടു പോയ് നടരുത്.
മനുഷ്യനിനിയും ഒരുപാട് ദൂരം
നടന്നു തീര്‍ക്കാനുണ്ട്!


ബി.ഷിഹാബ്
(Kalakaumudi- Jan 2010)

Monday, January 25, 2010

യുദ്ധം-12

കാലാള്‍ വളര്‍ന്നാല്‍ മന്ത്രിയാവുന്ന
കളിയാണിത്.
ഗുലാനെ കൂലി വെട്ടിയെന്നിരിക്കും.

കഥയേറെ കണ്ടതല്ലെ?
ലിഖിതാലിഖിത ചരിത്രത്തില്‍

വിളവെടുപ്പിന്റെ ദിനം വരുമ്പോള്‍
കണക്കു തെറ്റുന്ന കളിയാണിത്.

കറുത്ത കരുക്കളെ വളരാന്‍ വിട്ടാല്‍
കണിശം, കണക്കു തെറ്റിപോകും.



ബി.ഷിഹാബ്

Saturday, December 26, 2009

ബസ്സില്‍

കുഞിനെ കൊണ്ടൊരാളോ
ഗര്‍ഭിണിയൊ കയറിയാല്‍
ഊതിപ്പെരുക്കിയ മലയാളിയുടെ മാന്യത
ഒരു തമിഴന്‍
വലിച്ചുകീറിയെന്നിരിക്കും


ബി.ഷിഹാബ്

Wednesday, November 25, 2009

യുദ്ധം-11

ഇരിക്കുന്ന കൊമ്പ് മുറിയുന്നു

ഇരുട്ടിന്റെ ശക്തികള്‍
ഇടിവെട്ടി പെയ്തീ
ഗോളത്തെയാകെ വിഴുങുമോ?
ഓസോണ്‍ കുടപൊത്തിയവള്‍ ഉരുകിയൊലിക്കുമോ?
ഭൂമിയെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു.
ആര്‍ത്തിയുടെ നീരാളിപ്പിടിത്തം
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു!
ആര്‍ത്തി പകര്‍ന്ന അന്ധത
അതിരുകള്‍ കടന്നു പാഞു പോകുന്നു!
വാദപ്രതിവാദങളില്‍
അന്യായം, ന്യായമാകുന്നു.
വാദി പ്രതിയാകുന്നു!
കടലില്‍ താഴ്ന്നു പോകുമെന്ന് ഭയക്കുന്നവര്‍
കടലില്‍ തന്നെ ചെന്നിരിക്കുന്നു.
വഴിതെറ്റി നടക്കുന്ന ഭരണകൂടങള്‍
വിദ്വേഷം വാരി വിതയ്ക്കുന്നു.
വിനാശകൊടുങ്കാറ്റ് കൊയ്തു കൂട്ടുന്നു.
സാധുവാം ഭൂമിപ്പെണ്ണ്
പുതിയ പനി പിടിച്ച് വിറയ്ക്കുന്നു.
ഭിഷ്വഗ്വരന്മാര്‍ ഉച്ചകോടികള്‍ കൂടി
പ്രതിവിധി നൂറ് നാവില്‍ സംസാരിച്ചു.
മരുന്നൊരു തുള്ളിയും കിട്ടാതെ
മരിക്കാന്‍ തന്നെ കിടക്കുന്നു രോഗി.
ആസന്ന മരണഭീതിയില്‍, ഭൂമിപ്പെണ്ണ് കേഴുമ്പോഴും
ആര്‍ത്തിഭൂതം മാനം മുട്ടി;നിറഞു കിടക്കുന്നു
തിരിച്ചാര് കുടത്തില്‍ കയറ്റും ഭൂതത്തെ
തരിച്ചു നില്ക്കുന്നു മാലോകര്‍
ഇരുട്ടിന്റെ ശക്തികള്‍ ഇടിവെട്ടി പെയ്തീ
ഗോളത്തെയാകെ വിഴുങുമോ?
ആശങ്കയിലാണ് ലോകം!
ഇരിക്കുന്ന കൊമ്പല്ലെ മുറിയുന്നത്


ബി.ഷിഹാബ്

Friday, November 20, 2009

ദൈവം

സങ്കല്പങളുടെ
അപ്പുറത്ത്
നില്ക്കുന്നവന്‍
നിന്റെ
ഒരു സങ്കല്പത്തിലും
ഒതുങാത്തവന്‍


ബി.ഷിഹാബ്

Friday, November 6, 2009

ആമയും മുയലും



സഹോദരാ,
ഒരോട്ടപന്തയത്തിലും
മുയലെന്നറിയപ്പെടുന്ന ഓട്ടക്കാരന്‍
ജയിച്ചിട്ടില്ല.
സൂത്രശാലിയും
വിവേകിയും
ഭാഗ്യശാലിയും
ഉറക്കത്തിലുമുണര്‍ന്നിരിക്കുന്നവനുമായ
ആമയ്ക്കു തന്നെയാണെന്നും വിജയം


ബി.ഷിഹാബ്

Friday, August 28, 2009

കൂനിപ്പൊടി


കൂനിപ്പൊടി
കൊച്ചു മത്സ്യം
അശക്തന്‍, നിരുപദ്രവകാരി.
കൂനിപ്പൊടി കൂട്ടമൊ
നിന്റെ കണക്കും
കപ്പലും മറിച്ചെന്നിരിക്കും.


ബി.ഷിഹാബ്

Thursday, July 23, 2009

യുദ്ധം-10

വേദിയും വേഷവും മാറും

തിരശ്ശീല വീഴാത്ത നാടകം

വിജയത്തിലും പരാജയം ചുവയ്ക്കും

ലക്ഷ്യങള്‍ നേടാത്ത സാഹസം



ബി.ഷിഹാബ്

Friday, July 17, 2009

സ്വപ്നങള്‍


ഒരു കൊച്ചു കൂര

ഒരു കൊച്ചു ജോലി

ഒരു കൊച്ചു കുടുംബം

എനിക്കുള്ളതെല്ലാം

കൊച്ചു കൊച്ചു സ്വപ്നങളാണെങ്കിലും

വിപ്ലവകാലത്തെക്കുറിച്ചുള്ള എന്റെ സ്വപ്നങള്‍

ആകാശത്തോളം വലുതാണ്



ബി.ഷിഹാബ്

Tuesday, June 9, 2009

യുദ്ധം-9

ഇവിടെ ചില നിയമങള്‍ പാലിക്കേണ്ടതുണ്ട്‌
ഇത് യുദ്ധമാണ്
ഇവിടെ ചില നിയമങള്‍ പാലിക്കേണ്ടതുണ്ട്‌
അല്ലെങ്കില്‍
ചരിത്രത്തില്‍ നിങള്‍ കുറ്റക്കാരനാകും
നിരായുധനായ
സൊറാബിന്റെ മാറ്‌ പിളര്‍ന്ന-
റൊസ്തത്തെപോലെ-
നിങള്‍ വില്ലനാകും.
അഭിമന്യുവെ
വധിക്കാന്‍ കൂട്ടുനിന്ന
ആചാര്യനെപോലെ-
നിങള്‍ അപഹാസ്യനാകും.
സമന്മാരോട് മാത്രമെ യുദ്ധമുണ്ടായിരുന്നുള്ളു.
കുട്ടികളെയും
വൃദ്ധരെയും - എന്നും
യുദ്ധത്തില്‍ നിന്നൊഴിവാക്കുമായിരുന്നു
ആതുരാലയങള്‍ക്കും-
ജനപഥങള്‍ക്കും നേരെ-
ആരും ആക്രമണം
നടത്തിയിരുന്നില്ല.
നിയമങള്‍ പാലിക്കപ്പെടാനുള്ളതാണ്
കരുത്തന്‌ മാത്രമെ അതിനു കഴിയൂ.


ബി.ഷിഹാബ്

Tuesday, April 28, 2009

ഇസ്താംബൂള്‍

ഓര്‍ഹന്റെ
സ്വപ്നസദൃശവും, സ്ഫടികസമാനവുമായ പ്രതിഭയില്‍
ആയിരമിതളുകളുള്ള ചുവന്ന സൂനം പോലെ ഇസ്താംബൂള്‍

ഇവിടെയോരോമണല്‍ത്തരിയിലും
പരമകാരുണികനും, കരുണാവാരിധിയുമായ
അല്ലാഹുവിന്റെ കൃപാകടാക്ഷം കൊണ്ട കാരുണ്യ വര്‍ഷം

മുത്തുനബിയ്ക്കു മാലാഖമാരില്‍ മുമ്പന്‍ ജിബ്‌രീല്‍
കൈമാറിയ ദിവ്യസന്ദേശങളുടെ അലയൊലികള്‍
ഇസ്താംബൂളിലെ ഓരോ തിരയുമേറ്റു പാടുന്ന
സുല്‍ത്താന്‍ സുലൈമാന്റെ സുവര്‍ണ്ണകാലത്തിന്റെ ശേഷിപ്പുകള്‍

സ്വന്തമാവശ്യങള്‍ക്ക് ഖജനാവില്‍ നിന്നും
കാശെടുക്കാത്ത സുല്‍ത്താന്‍മാര്‍

പിശാചിന്റെ പ്രലോഭനങളില്‍ വഴങാതെ
ഓട്ടോമന്‍സാമ്രാജ്യത്തിന്റെ തലയെടുപ്പ്

ആരെയും മയക്കുന്ന ഹുറികളാല്‍ നിറയുമ്പോഴും
മലക്കുകളുടെയും, ജിന്നുകളുടെയും അദൃശ്യ സാന്നിദ്ധ്യം

ഇസ്ലാമിന്റെ ആയിരം വര്‍ഷങളാഘോഷിക്കുന്ന ആഗ്ര
സുല്‍ത്താന്‍ അക്ബറിന്റെ മഹത്വം
കൌതുകത്തോടെ നോക്കികാണുന്ന ഇസ്താംബുള്‍

ഇസ്താംബൂള്‍ ഇന്നും സമ്പന്നയാണ്
ഓര്‍ഹന്റെ ഉണ്മയാല്‍

എന്നും പടയോട്ടങള്‍ക്ക് കാതോര്‍ത്ത് കിടന്ന ഇസ്താംബൂള്‍
ചിത്രപ്പണികള്‍ ചെയ്തു, ചായം പൂശി
വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഇസ്താംബുള്‍
യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചോര്‍ത്തു
വിലപിക്കുന്നവരെ കൊണ്ടുള്ള സാമീപ്യം മഹത്തരമാണ്

ഇസ്താംബൂള്‍ നീ ധന്യയാണ്
നീ യൂറോപ്പിന്റെ രോഗിയല്ല
ലോകത്തിന്റെ ശക്തിയാണ്


ബി.ഷിഹാബ്