Sunday, May 29, 2011

മുരിങ്ങയില


തണ്ടില്‍ നിന്നൂരി മുറത്തിലിടുമ്പോള്‍
നീയെന്നെ കൊള്ളുകയാണെങ്കിലും
എന്റെ വേദന ഞാന്‍ സഹിച്ചു കൊള്ളാം
എന്റെ സ്വത്വം നീ തിരിച്ചരിഞ്ഞുവല്ലോ ?
നിന്റെ കട്ടി കൂടിയ രക്തത്തെ
അധികം മിടിക്കുന്ന ഹൃദയത്തെ
പ്രവര്‍ത്തിക്കാത്ത പാന്ക്രിയാസ്സിനെ
സുഖപെടുത്താന്‍ എന്റെ സിദ്ധികള്‍
തുയ്ക്കുമെങ്കില്‍
എന്റെ വേദന ഞാന്‍ മറക്കാം
എന്റെ ജീവന്‍തന്നും നിന്നെ കാക്കാം
വറചട്ടിയിലിട്ടു വറുക്കുമ്പോള്‍
എന്റെ സിദ്ധികള്‍ പോകാതെ നോക്കണേ
എന്റെ പേരിനും പെരുമയ്ക്കും
നിന്റെ ജീവന്റെ നിലനില്‍പ്പിനും
വറചട്ടിയിലിട്ടു വറുക്കുമ്പോള്‍ സൂക്ഷിക്കണേ !
നിന്റെ കൈ പൊള്ളാതെ നോക്കണേ .........!


Monday, May 9, 2011

ബാപ്പ

സാന്ത്വനസ്പര്‍ശമായ് നില്‍ക്കും ബാപ്പ
കൂരയില്‍ നിത്യ ശൂന്യത കുടി വച്ച്
തിരിച്ചു വരാത്ത യാത്ര പോയിട്ട്
ഓര്‍മ്മയില്‍ പതിറ്റാണ്ടിന്റെ പെരുക്കം.

എങ്കിലുമിന്നൊരു കൊതി
ബാപ്പയെയൊന്നു കണ്ടെങ്കില്‍
സമയ ദൂരത്തിന്റെ വ്യാപ്തി ഒരു നാള്‍ എന്നെയും
കടന്ന് തിരിഞു നോക്കാതെ പോകും.
ഒന്നോര്‍ത്താല്‍ നാമേവരുമാവഴിയ്ക്കുള്ള യാത്രയില്‍.

ഏതോ കയ്യില്‍ സുരക്ഷിതനെങ്കിലും
സര്‍വ്വചരാചരങളും യാത്രയില്‍
എനിക്കൊപ്പം നടക്കുന്നുവെങ്കിലും
ഒറ്റയ്ക്കെന്ന മിഥ്യാബോധം ഞടുക്കുന്നിടയ്ക്കിടെ.

പിന്‍വിളികള്‍ നൂറ് നൂറുണ്ടെങ്കിലും
തിരിഞു നില്‍ക്കുവാനാര്‍ക്കുമാവില്ലല്ലൊ?
യാത്രയിലിപ്പോള്‍
കൂടെ കൂടിയ ശ്വാവും
ഞാനും മാത്രം.

ഇനി ഒരിക്കലും കാണില്ലെന്നും;
ഒന്നു കണ്ടെങ്കിലെന്നും മനസ്സ്.

നിത്യതയുണ്ടോ?
നിത്യതയില്‍ കാണുമോ?
സമയ സ്ഥല ബോധം
മനസ്സില്‍ ഉറച്ചതില്‍ പിന്നെ
സനാതനചിന്തകള്‍
ജ്വലിച്ചതില്‍ പിന്നെ
സാന്ത്വനിപ്പിക്കുന്നു നിത്യതാബോധം.

ഖിയ്യാമം നാളുണ്ടോ?
മൌത്തില്‍ മലക്ക് അസ്രായില്‍
സൂറെന്ന കാഹളത്തില്‍
ഊതുന്ന നാള്‍ വരെ
കാത്തിരിയ്ക്കാം ഞാന്‍

പുതിയ ജന്മങളുണ്ടോ?
വര്‍ണ്ണലതകളില്‍
'സല്‍പുഷ്പ"ങളായ്
സരോവരങളില്‍
വര്‍ണ്ണമരാളങളായ്
പുതിയ ജന്മങളില്‍
ഒരുമിച്ച് പിറവി ഉണ്ടാകുമോ?

ജ്ഞാനതീരത്തെത്താത്തൊരു
തീര്‍ത്ഥാടകന്‍ ഞാന്‍
ഒന്നിനുമൊരു രൂപവുമില്ല
ചിന്തകള്‍
കൂട്ടിമുട്ടാതെ
സ്വപ്നങള്‍ സ്വപ്നങളായ്.



ബി.ഷിഹാബ്